ഫൈനലിന് മുമ്പ് പിന്‍മാറിയിരുന്നെങ്കിൽ വിനേഷിന് വെള്ളി മെഡൽ കിട്ടുമായിരുന്നോ?; നിയമത്തിൽ പറയുന്നത്
പാരീസ്: വനിതാ ഗുസ്തി ഫൈനലില്‍ മത്സരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് 100 ഗ്രാം അധിക ശരീര ഭാരത്തിന്‍റെ പേരില്‍ ഇന്ത്യയുടെ വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടതോടെ ഉയര്‍ന്ന പ്രധാന ചോദ്യമാണ് ഫൈനലിന് മുമ്പ് വിനേഷ് പരിക്കാണെന്ന് പറഞ്ഞ് പിന്‍മാറിയിരുന്നെങ്കില്‍ വെള്ളി മെഡലെങ്കിലും കിട്ടുമായിരുന്നില്ലെ എന്ന്. എന്നാൽ യുനൈറ്റഡ് വേള്‍ഡ് റസ്ലിംഗ് ഇക്കാര്യത്തില്‍ എന്താണ് പറയുന്നത് എന്ന് നോക്കാം. മത്സരദിവസമുള്ള പതിവ് ഭാരപരിശോധനയില്‍ 100 ഗ്രാം പോയിട്ട് ഒരു മില്ലി ഗ്രാം അധിക ഭാരമുണ്ടായിരുന്നെങ്കില്‍ പോലും വിനേഷ് അയോഗ്യയാക്കപ്പെടുമായിരുന്നു.ശരീരത്തിന്‍റെ അധികഭാരം കുറക്കാനാവില്ലെന്ന് ഉറപ്പായശേഷം മത്സരദിവസം പരിക്കാണെന്ന് പറഞ്ഞ് പിന്‍മാറിയിരുന്നെങ്കിലും വിനേഷിന് വെള്ളി മെഡല്‍ ലഭിക്കുമായിരുന്നില്ല എന്നാണ് യുനൈറ്റഡ് വേള്‍ഡ് റസ്ലിംഗിന്‍റെ നിയമത്തില്‍ പറയുന്നത്. കാരണം, മത്സരദിവസം പരിക്കിന്‍റെ പേരില്‍ ഒരു താരം മത്സരത്തിൽ നിന്ന് പിന്‍മാറിയാലും യുനൈറ്റഡ് വേള്‍ഡ് റസ്ലിംഗ് ചുമതലപ്പെടുത്തുന്ന മെഡിക്കല്‍ ഓഫീസര്‍ ആ താരത്തെ വിശദമായി പരിശോധിക്കണമെന്നാണ് നിയമം.വൈദ്യ പരിശോധനക്കുശേഷം താരത്തിന്‍റെ ഭാരപരിശോധന നടത്തും. ഭാരപരിശോനക്ക് വിസമ്മതിക്കുയോ അധികഭാരമുണ്ടെന്ന് കണ്ടെത്തുകയോ ചെയ്താലും ആ...
Read More